Sunday 15 September 2013

പാഠ്യപദ്ധതിയുടെ സമീപനരീതിശാസ്ത്റം

kerala curriculam framework വിചാരിച്ചതുപോലെ മസ്തിഷ്ക മരണം പിന്നിട്ട് ചരിത്റപരമായി തിരോഭവിക്കുന്നു.വിദ്യാഭ്യാസ സമീപനരേഖകള്‍ ഏന്നും വിവാദ മാകുന്നത് സ്വാ ഭാവികം.വിദ്യാഭ്യാസബില്ല് ോലാഹലങ്ങള്‍ അന്നത്തെപ്പോല ഇന്നും
ചര്‍ച്ചക്ക് വിഷയീഭവിച്ചിരിക്കുന്നു.ശാസ്ത്റ സാഹിത്യപരിഷത്തുംഭരണവിലാസം  സംഘടനയും അക്കാദമീയ ബുദ്ധിരാക്ഷസന്‍മാരും നമ്മുടെ കുട്ടികളെ എവിടെയാണ് എത്തിച്ചത്.
ആല്‍ക്കലിയുടെയും
ആസിഡിന്‍റെയും രാസസൂത്റം പഠിച്ച് നാം നേടുന്ന സര്‍ട്ടിഫിക്കറ്റുകൊണ്ട് എന്ത് ഗുണമാണുണ്ടായത്.രാജാക്കന്‍മാരുടെ ചരിതം പഠിച്ചതും വൃഥാവിലായി.ഗുണപരമായ മാറ്റം ഉണ്ടായില്ല എന്നതല്ലേ ശരി.സാക്ഷരതയില്‍ ഒന്നാമതായി എന്ന് അഭിമാനിക്കാന്‍ ഇനിയാവില്ല.അഖിലേന്ത്യാപരീക്ഷകളില്‍ നാം പിന്നോക്കം പോകുന്നു.ഇന്‍റര്‍വ്യൂവില്‍ ഇംഗ്ളീഷിനു മുന്നില്‍ നമ്മുടെ കുട്ടികള്‍ പകച്ചുനില്‍ക്കുന്നു.സാക്ഷരത കുറവായ ബീഹാറിനു പിന്നിലാണ് നമ്മുടെ കുട്ടികള്‍.അവര്‍ പോലും ചറപറായെന്ന് ഇംഗ്ളീഷ് പറയുമ്പോള്‍ നമുക്കെവിടെയോ പിഴച്ചുവെന്ന് സാരം.
  കുട്ടികള്‍ കുറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടപ്പെടുന്നതില്‍ വിലപിക്കുന്നവര്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്.കാരണം അവര്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ വിമുഖത കാട്ടുന്നു.പലതും കണ്ടില്ലന്ന് നടിക്കുന്നു.സ്വന്തം മക്കളെ cbse സ്കൂളിലയക്കുന്നു.ചോദ്യം ചെയ്താല്‍ മുട്ടുന്യായം പറയുന്നു.ആവണക്കെണ്ണയില്‍ കടവിറങ്ങുന്നവന്‍റെ ന്യായം.